ഇവിടെ കുറിച്ചുവെക്കുന്ന വാക്കുകള്‍ക്കും,അവ പങ്കു വെക്കുന്ന ചിന്തകള്‍ക്കും സാധിതമാക്കാനാവുന്ന കാഴ്ചകളോട് മനസ്സുകൊണ്ടെങ്കിലും സംവദിക്കാന്‍ പ്രാപ്തമാണെന്ന്‍ വിശ്വസിക്കുന്നു. എഴുത്തുകളെ പ്രതികരണങ്ങളിലൂടെ സമ്പന്നമാക്കാനും, ഇഷ്ടങ്ങളെ രേഖപ്പെടുത്താനും തയ്യാറാവണമെന്ന പ്രാര്‍ത്ഥനയോടെ, സ്നേഹപൂര്‍വ്വം ചേലേമ്പ്ര ഗിജി ശ്രീശൈലം

2012, മാർച്ച് 14, ബുധനാഴ്‌ച

വിവാദവ്യവസായികളുടെ ശ്രദ്ധയ്ക്ക്


വി എസ്
ഡോ. സിന്ധു ജോയ്
ലതിക സുഭാഷ്‌ 
പൊതുപ്രവര്‍ത്തകര്‍ പറയുന്ന വാക്കില്‍ അവര്‍ എന്ത് ഉദ്ദേശിച്ചു എന്ന് നോക്കാനല്ല മാധ്യമപ്രവര്‍ത്തകര്‍ കണ്ണും നട്ട് കാത്തിരിക്കുന്നത്. അതിലെന്തു അവര്‍ക്ക് ആഘോഷിക്കാനുണ്ട്  എന്ന് മാത്രമാണ്. ഇതൊക്കെ ഇനിയെങ്കിലും വാ തുറക്കുമ്പോള്‍ ഒന്ന്‍  ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും എന്നല്ല അതാണ് നല്ലത്. അതുകൊണ്ടൊക്കെത്തന്നെയാണ്  ഇപ്പോള്‍ സ്വയം 'കടന്നുചെന്ന്'  അത് പ്രയോഗിച്ച ആളെ തെറി വിളിച്ച് ചിലര്‍ക്ക് നടക്കേണ്ടി വരുന്നത്. ആര് എന്ത് പറഞ്ഞു എന്ന് നോക്കാനുള്ള മനസ്സ് കാണിച്ചിരുന്നെങ്കില്‍  ഈ 'കടന്നുചെല്ലല്‍' ആവശ്യം വരുമായിരുന്നുമില്ല. സ്വയം നാറി മാധ്യമവല്ക്കരിക്കപ്പെടുക എന്നത് അത്ര നല്ല കാര്യമല്ല; അതെത്ര വെള്ളിക്കാശിനായാലും, ഏത് കൊടി കെട്ടിയ പദവിക്ക് വേണ്ടിയാണെങ്കിലും.  വാചകങ്ങളെ വാക്കുകളില്‍ പകുത്തെടുക്കുന്ന  ചാനല്‍ നേരങ്ങളിലും പത്ര കോളങ്ങളിലും അവസാനിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നില്ല ആരുടെയും ജീവിതം എന്ന് കൂടി ഓര്‍ത്താല്‍ നന്ന്‍. 

ഇതിനിടെ ആരോ കോടതിയില്‍ പരാതി കൊടുത്തെന്നും കേട്ടു. ആ വഴിക്കും പബ്ലിസിറ്റി നേടാനുള്ള ശ്രമം അല്ലാതെന്തു പറയാന്‍. പരാതി കൊടുത്തവന് ഒരു ഉപകാരസ്മരണ രണ്ടു പേരോടും ഉണ്ടാവണം എന്നാണു ഈയുള്ളവന്റെ വിനീതമായ അഭിപ്രായം. ഉണ്ടായാല്‍ നന്ന്. വന്ന വഴി മറക്കാന്‍ പാടില്ലല്ലോ. മറക്കുന്നവര്‍ ഇന്ന് കൂടുതലാണെങ്കിലും.

അല്ല, 
ഇതൊക്കെ പറയാന്‍ താനാരുവാ? എന്നായിരിക്കും മനസ്സിലിരുപ്പ് അല്ലെ. 

അതല്ലെങ്കിലും അങ്ങനാ, 
കാര്യം പറയുന്നത് എനിക്കും ഇഷടമല്ല 

അല്ല പിന്നെ...

2011, ജൂൺ 22, ബുധനാഴ്‌ച

വായനാദിനം പകര്‍ന്നുനല്‍കുന്നത്....

ഓരോ വായനാദിനവും എനിക്ക് പുതിയ പുതിയ അനുഭവങ്ങളാണ് നന്‍കുന്നത്. പരിപാടിയിലെ പങ്കാളിത്തം അപ്രതീക്ഷിതം തന്നെയായിരുന്നു. പതിനഞ്ചുപേരെ മാത്രം പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് മുപ്പത്തഞ്ചോളം കുട്ടികളുടെ സജീവമായ പങ്കാളിത്തമായിരുന്നു. അവര്‍ ആവേശത്തോടെയായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
എന്നത്തെയും പോലെ ഇപ്രാവശ്യവും സാഹിത്യപ്രശ്നോത്തരി നടത്താന്‍ തന്നെയാണ് ലൈബ്രറി തീരുമാനിച്ചത്. കൂടെ എസ്.എസ്.എല്‍.സി.യ്ക്ക് ഉന്നതവിജയം നേടിയവര്‍ക്കും എല്‍.എസ്.എസ്. നേടിയവര്‍ക്കും അനുമോദനവും നല്‍കാന്‍ തീരുമാനിച്ചൂ. അതിനിടയില്‍ ജെ.ആര്‍.എഫ് നേടിയ ലൈബ്രറി പ്രവര്‍ത്തക ലോലിതയേയും അനുമോദിക്കാന്‍ തീരുമാനിച്ചൂ. നല്ല രീതിയിലുള്ള പങ്കാളിത്തം പരിപാടിക്ക് കൊഴുപ്പേകി. പരിപാടി തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി മുഹമ്മദാലി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സിക്ക് ഉന്നതവിജയം നേടിയവര്‍ക്കും എല്‍.എസ്.എസ് നേടിയവര്‍ക്കും ജെആര്‍.എഫ് നേടിയവര്‍ക്കുമുള്ള ഉപഹാരങ്ങള്‍ മുഹമ്മദാലി മാസ്റ്റര്‍ നല്‍കി. പ്രശ്നോത്തരി വിജയികള്‍ക്കുള്ള സമ്മാനദാ‍നം ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.സുന്ദരി നല്‍കി. എം.ശിവപ്രസാദ് പ്രശ്നോത്തരിക്ക് നേതൃത്വം നല്‍കി. സംസ്ഥാന ലൈബ്രറി കൌണ്‍സിലര്‍ ടി.മോഹന്‍ദാസന്‍ അധ്യക്ഷത വഹിച്ചു. പി.സുന്ദരി, ലിജിത ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ഉന്നതവിജയം നേടിയവര്‍ മറുപടിപ്രസംഗം നടത്തി. ലൈബ്രറി പ്രസിഡണ്ട് ഗിജി ശ്രീശൈലം സ്വാഗതവും സെക്രട്ടറി ദിനേശന്‍ നന്ദിയും പറഞ്ഞു.