ഇവിടെ കുറിച്ചുവെക്കുന്ന വാക്കുകള്‍ക്കും,അവ പങ്കു വെക്കുന്ന ചിന്തകള്‍ക്കും സാധിതമാക്കാനാവുന്ന കാഴ്ചകളോട് മനസ്സുകൊണ്ടെങ്കിലും സംവദിക്കാന്‍ പ്രാപ്തമാണെന്ന്‍ വിശ്വസിക്കുന്നു. എഴുത്തുകളെ പ്രതികരണങ്ങളിലൂടെ സമ്പന്നമാക്കാനും, ഇഷ്ടങ്ങളെ രേഖപ്പെടുത്താനും തയ്യാറാവണമെന്ന പ്രാര്‍ത്ഥനയോടെ, സ്നേഹപൂര്‍വ്വം ചേലേമ്പ്ര ഗിജി ശ്രീശൈലം

2012, മാർച്ച് 17, ശനിയാഴ്‌ച

കാര്‍ഡ് ജീവിതം


സു്യാത്രയ്ക്കിടയിലോ മുമ്പോ നിരവധിപേര്‍ ബസില്‍ കയറിയിറങ്ങാറുണ്ടു്. അവരില്‍ ചിലര്‍ യാത്ര എന്ന ആവശ്യത്തിനല്ല ബസില്‍ കയറുന്നത്. കടലയും ഇഞ്ചിമിഠായിയും വില്‍ക്കുന്നവരും ചളിപിടിച്ച കാര്‍ഡുകള്‍ നല്‍കി വിവിധരൂപത്തിലുള്ള ഭിക്ഷക്കാരും അവരില്‍പ്പെടും. കാര്‍ഡുകളിലെ വാക്കുകള്‍ പലപ്പോഴും ഏകദേശം ഒന്നായിരിക്കും. ഒരേസമയം ഭാര്യയ്ക്ക് ഭര്‍ത്താവ് അപകടത്തില്‍പ്പെടുകയും ഭര്‍ത്താവിനു് ഭാര്യ നിത്യരോഗിണിയാവുകയും ചെയ്യുമെന്നതാണ് രസകരമായ വസ്തുത. ഇങ്ങനെ പരസ്പരം രോഗിയാവുകയും ഭിക്ഷ തേടുകയും ചെയ്യുന്ന ഇവര്‍ പലപ്പോഴും മാഫിയകളുടെ പ്രതിനിധികളാവുകയും ചെയ്യാറുണ്ട്. ഇതുപറഞ്ഞപ്പോഴാണ് ഇതുമായി ബന്ധപ്പെട്ട ഒരു രസകരമായ ഒരു സംഭവം ഓര്‍മ്മ വന്നത്.
ഞാന്‍ ജോലി ചെയ്തിരുന്ന പ്രസ്സില്‍ ഇതേപോലൊരു കാര്‍ഡ് അടിക്കാന്‍ ടര്‍ക്കിടൌവ്വല്‍ കൊണ്ടു് തോളുകള്‍ മറച്ച ഒരാള്‍ വന്നത്. ഒരു മോഡല്‍ കാര്‍ഡും അയാളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. അതില്‍ അയാളുടെ ഭാര്യയുടെ പേരാണ് അടിച്ചിരുന്നത്. അതിലെ ഭര്‍ത്താവ് പാറമടയില്‍ ജോലി ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെട്ട് കാലും കൈയും നഷ്ടപ്പെട്ടുവെന്നും അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുബത്തിനു്  മറ്റാരും ആശ്രയമില്ലെന്നും അതിനാല്‍ ഉദാരമായ സംഭാവനകള്‍ നല്‍കി സഹായിക്കണമെന്നായിരുന്നു ഏകദേശമായി അതില്‍ അച്ചടിച്ചിരുന്നത്. അപ്പോള്‍ കൌണ്ടറിലുണ്ടായിരുന്ന ചേച്ചി ഇത് നിങ്ങളുടെ ഭാര്യയല്ലേയെന്നു് ചോദിച്ചു. അതെയെന്നു് അയാള്‍ ഉത്തരം പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വലിയ പ്രശ്നമൊന്നും കാണാനില്ലല്ലോ എന്നു് ചോദിച്ചു. ചേച്ചി മെല്ലെയായിരുന്നു ചോദിച്ചതെന്നുകൊണ്ടു് ചേച്ചിക്ക് ഒന്നും സംഭവിച്ചില്ലല്ലോ എന്ന് ഞങ്ങള്‍ തമാശയായി പറഞ്ഞത് അയാളുടെ ആരോഗ്യം കൊണ്ടായിരുന്നു.
ഇങ്ങനെ കാര്‍ഡ് കാഴ്ചകള്‍ പലര്‍ക്കും ഉണ്ടായിരിക്കുമെന്നറിയാം. കാരണം ഇവ നമ്മുടെ ജീവിതത്തിലെ നിത്യക്കാഴ്ചകളാണല്ലോ. ഇനി ഒന്നു കൂടി പറഞ്ഞു് ഞാന്‍ നിറുത്താം. കോഴിക്കോട് ഇതേപോലെ കാര്‍ഡ് നല്‍കി ഭിക്ഷ തേടാന്‍ രാവിലെ മഞ്ചേരി ബസ്സില്‍ സ്റ്റാന്‍ഡില്‍ വന്നിറങ്ങുന്നതിനു് പലപ്പോഴും ദൃക്‌സാക്ഷിയാവേണ്ടിവന്നിരുന്നു എന്നത് ഇത്തരം കാര്‍ഡുകളുടെ സാധ്യത മനസ്സിലാക്കമല്ലോ.

2012, മാർച്ച് 14, ബുധനാഴ്‌ച

വിവാദവ്യവസായികളുടെ ശ്രദ്ധയ്ക്ക്


വി എസ്
ഡോ. സിന്ധു ജോയ്
ലതിക സുഭാഷ്‌ 
പൊതുപ്രവര്‍ത്തകര്‍ പറയുന്ന വാക്കില്‍ അവര്‍ എന്ത് ഉദ്ദേശിച്ചു എന്ന് നോക്കാനല്ല മാധ്യമപ്രവര്‍ത്തകര്‍ കണ്ണും നട്ട് കാത്തിരിക്കുന്നത്. അതിലെന്തു അവര്‍ക്ക് ആഘോഷിക്കാനുണ്ട്  എന്ന് മാത്രമാണ്. ഇതൊക്കെ ഇനിയെങ്കിലും വാ തുറക്കുമ്പോള്‍ ഒന്ന്‍  ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും എന്നല്ല അതാണ് നല്ലത്. അതുകൊണ്ടൊക്കെത്തന്നെയാണ്  ഇപ്പോള്‍ സ്വയം 'കടന്നുചെന്ന്'  അത് പ്രയോഗിച്ച ആളെ തെറി വിളിച്ച് ചിലര്‍ക്ക് നടക്കേണ്ടി വരുന്നത്. ആര് എന്ത് പറഞ്ഞു എന്ന് നോക്കാനുള്ള മനസ്സ് കാണിച്ചിരുന്നെങ്കില്‍  ഈ 'കടന്നുചെല്ലല്‍' ആവശ്യം വരുമായിരുന്നുമില്ല. സ്വയം നാറി മാധ്യമവല്ക്കരിക്കപ്പെടുക എന്നത് അത്ര നല്ല കാര്യമല്ല; അതെത്ര വെള്ളിക്കാശിനായാലും, ഏത് കൊടി കെട്ടിയ പദവിക്ക് വേണ്ടിയാണെങ്കിലും.  വാചകങ്ങളെ വാക്കുകളില്‍ പകുത്തെടുക്കുന്ന  ചാനല്‍ നേരങ്ങളിലും പത്ര കോളങ്ങളിലും അവസാനിക്കുകയോ ആരംഭിക്കുകയോ ചെയ്യുന്നില്ല ആരുടെയും ജീവിതം എന്ന് കൂടി ഓര്‍ത്താല്‍ നന്ന്‍. 

ഇതിനിടെ ആരോ കോടതിയില്‍ പരാതി കൊടുത്തെന്നും കേട്ടു. ആ വഴിക്കും പബ്ലിസിറ്റി നേടാനുള്ള ശ്രമം അല്ലാതെന്തു പറയാന്‍. പരാതി കൊടുത്തവന് ഒരു ഉപകാരസ്മരണ രണ്ടു പേരോടും ഉണ്ടാവണം എന്നാണു ഈയുള്ളവന്റെ വിനീതമായ അഭിപ്രായം. ഉണ്ടായാല്‍ നന്ന്. വന്ന വഴി മറക്കാന്‍ പാടില്ലല്ലോ. മറക്കുന്നവര്‍ ഇന്ന് കൂടുതലാണെങ്കിലും.

അല്ല, 
ഇതൊക്കെ പറയാന്‍ താനാരുവാ? എന്നായിരിക്കും മനസ്സിലിരുപ്പ് അല്ലെ. 

അതല്ലെങ്കിലും അങ്ങനാ, 
കാര്യം പറയുന്നത് എനിക്കും ഇഷടമല്ല 

അല്ല പിന്നെ...