ഇവിടെ കുറിച്ചുവെക്കുന്ന വാക്കുകള്‍ക്കും,അവ പങ്കു വെക്കുന്ന ചിന്തകള്‍ക്കും സാധിതമാക്കാനാവുന്ന കാഴ്ചകളോട് മനസ്സുകൊണ്ടെങ്കിലും സംവദിക്കാന്‍ പ്രാപ്തമാണെന്ന്‍ വിശ്വസിക്കുന്നു. എഴുത്തുകളെ പ്രതികരണങ്ങളിലൂടെ സമ്പന്നമാക്കാനും, ഇഷ്ടങ്ങളെ രേഖപ്പെടുത്താനും തയ്യാറാവണമെന്ന പ്രാര്‍ത്ഥനയോടെ, സ്നേഹപൂര്‍വ്വം ചേലേമ്പ്ര ഗിജി ശ്രീശൈലം

2012, മാർച്ച് 22, വ്യാഴാഴ്‌ച

തോല്‍വിയും ജയവും സാധാരണമാണ് അവ അംഗീകരിക്കുക എന്നതാണ് പ്രധാനം

പിണറായി 
നാധിപത്യത്തില്‍ തോല്‍വിയും ജയവും സാധാരണമാണ്. രണ്ടായാലും അംഗീകരിക്കുക എന്നത് തീര്‍ച്ചയായും ഒരു നല്ല ശീലം തന്നെയാണ്. പ്രത്യേകിച്ചും, വിമര്‍ശനവും സ്വയം വിമര്‍ശനവും രീതിയായ ഒരു പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം. എന്നാല്‍, തങ്ങളുടെ തോല്‍വിയെ അംഗീകരിക്കാതെ മറ്റു പല കാരണങ്ങള്‍ എതിരാളിയുടെ ജയത്തിനു പിന്നിലുണ്ടായത് കൊണ്ടാണ് എന്ന് പറഞ്ഞു തോല്‍വിയെ വില കുറച്ചു കാണാന്‍  ശ്രമിക്കുന്നത് ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്ക് ചേര്‍ന്നതാണെന്ന് ഞാന്‍ കരുതുന്നില്ല. സിപിഎം തോല്‍വിയെ അംഗീകരിക്കാന്‍ പഠിക്കേണ്ടതുണ്ട്. വീഴ്ചകളെയും. വിമര്‍ശനവും സ്വയം വിമര്‍ശനവും പാര്‍ട്ടി സമ്മേളനങ്ങളില്‍ മാത്രം ഉണ്ടാകേണ്ട ഒന്നല്ല. ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ട്ടിക്ക് ജനങ്ങളെ ഭയക്കേണ്ട ആവശ്യവുമില്ല. വീഴ്ചകളെ തുറന്നു പറഞ്ഞുകൊണ്ട്, അത് തിരുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തുകൊണ്ടാവണം തോല്‍വിയെ നേരിടേണ്ടത്. സ്വന്തം വീഴ്ചകളെ അംഗീകരിക്കാനും അത് തുറന്നുപറയാനും കഴിയുകയെന്നത് മോശം കാര്യമല്ല എന്ന് തന്നെയാണ് എന്റെ വിശ്വാസം. അത് പാര്‍ട്ടിയെ വലുതാക്കുകയെ ചെയ്യൂ. 
വി എസ്‌

യുഡിഎഫ് ആദ്യമായല്ല സാമുദായിക ശക്തികളെ കൂട്ടുപിടിച്ച്  തെരഞ്ഞെടുപ്പിനെ നേരിട്ടത്. അതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല എന്നത് വലിയൊരു വീഴ്ച തന്നെയാണ്. അത് തിരിച്ചറിയാനും അതിനെ പ്രതിരോധിക്കാനും സാധിക്കെണ്ടിയിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞു അതിനെ പറ്റി വാചാലരാവുന്നതിലല്ല  കാര്യം. അതിനെ നേരിടുന്നതിലും അതിനെ മറികടക്കുന്നതിലുമാണ്. അതിനു ഇനിയെങ്കിലും സാധ്യമാവേണ്ടതുണ്ട്. മറ്റു പലരും പറയുന്നത് പോലെ സ്ഥാനാര്‍ഥി വേറെയൊരാളായിരുന്നെങ്കില്‍ നാം ജയിക്കുമായിരുന്നെന്നോ, തോല്‍വി ഇത്ര കനത്തതാകുമായിരുന്നില്ലെന്നോ പറയാന്‍ ഞാന്‍ തയ്യാറല്ല. കാരണം പിറവത്തെ ആകെയുള്ള ഒരു മേല്‍ക്കൈ നമുക്ക് എം ജെ എന്ന സ്ഥാനാര്‍ഥി തന്നെയായിരുന്നു എന്ന ബോധ്യമൊക്കെ എനിക്കുണ്ട്. 


എം ജെ ജേക്കബ് 
നമ്മുടെ പിഴവുകള്‍ തിരുത്താന്‍, അവയെ പ്രയോഗത്തിലെത്തിക്കാന്‍ ഇനി ഒരുപാട് സമയം നമ്മുടെ മുമ്പിലില്ല.കാരണം, ഒരു ഉപതെരഞ്ഞെടുപ്പു കൂടി നമ്മെ കാത്തിരിക്കുന്നുണ്ട്. നെയ്യാറ്റിന്‍കര. അത് പിറവം പോലെ യു ഡി എഫിന്റെ സിറ്റിംഗ് സീറ്റല്ല. നമ്മുടെ സിറ്റിംഗ് സീറ്റാണ്.  കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ നെയ്യാറ്റിന്‍കരയെ നിലനിര്‍ത്തേണ്ടത് രണ്ടു തരത്തില്‍ എല്‍ ഡി എഫിന് അത്യാവശ്യമാണ്. അതില്‍ വീഴ്ചകള്‍ വരുത്താതിരിക്കാന്‍ ശ്രമിക്കുക. യു ഡി എഫ് സീറ്റായിരുന്നു എന്ന് പിന്നെ പറയുന്ന അവസ്ഥ കേള്‍ക്കാന്‍ എന്നെപ്പോലെയുള്ളവര്‍ക്ക്  താല്‍പ്പര്യമില്ല എന്ന് ഓര്‍മ്മിപ്പിക്കട്ടെ. 




പ്രത്യാശയോടെ 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ